സിയോള്‍: ഇറാനെതിരായ യുദ്ധത്തില്‍ ദക്ഷിണ കൊറിയ സൈനികരെയോ സൈനിക ഉപകരണങ്ങളോ വിന്യസിക്കില്ലെന്ന് പ്രസിഡന്റ് ലീ ജെ മ്യോങ്. യുദ്ധത്തില്‍ ഇടപെടാതിരിക്കുക എന്ന നിലവിലെ നയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസില്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലീ ഇക്കാര്യം പറഞ്ഞത്. യുദ്ധത്തില്‍ ഇടപെടുകയോ സൈനികമായി പങ്കാളിയാകുകയോ ചെയ്യില്ല. എന്നാല്‍ ദക്ഷിണ കൊറിയന്‍ വ്യാപാരക്കപ്പലുകള്‍, എണ്ണ ഇറക്കുമതി, പൗരന്മാര് എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപൂര്‍വദേശത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണ കൊറിയ ഇടപെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള എണ്ണവില ഉയരുന്നതിനും കാരണമായിട്ടുണ്ട്.
വായനക്കാർക്കായി / Recommended for You

















ദക്ഷിണ ഇന്ത്യക്ക് പ്രധാനമന്ത്രി പുതിയ ഇൻഫ്രാ പദ്ധതി അനാവരണം ചെയ്തു
2026 Q1-ൽ ഇന്ത്യ GDP വളർച്ച 7.5% ആയി
സിപിഎമ്മില്‍ മിനുക്കുപണി; തിരുത്തലുകൾ പതിവുപോലെ താഴേത്തട്ടിൽ, പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക്, തോമസ് ഐസക്കിനേയും ടി.പി രാമകൃഷ്ണനെയും ഒഴിവാക്കി, എംവി ഗോവിന്ദന് ശാസന
പസഫിക് സമുദ്രത്തില്‍ വന്‍ സ്വര്‍ണ- വെള്ളി നിക്ഷേപം കണ്ടെത്തി ചൈന
പിണറായി വിജയൻ പൊക്കിക്കൊണ്ടു നടന്ന വെള്ളാപ്പള്ളിയെ ഇപ്പോൾ സിപിഎമ്മിന് വേണ്ട; വർഗീയവാദി പരാമർശം തുടരുമോ, അതോ പിണറായി വീണ്ടും സംരക്ഷണം ഒരുക്കുമോ?
പാക്കിസ്ഥാനിൽ ടിക്ടോക് താരം ഷംസോ ബിബി വെടിയേറ്റ് മരിച്ചു