തൃണമൂല്‍ തര്‍ക്കം: മമത വിഭാഗത്തിന് ഫുട്ബോള്‍ താരം, വിമതര്‍ക്ക് കവറിന്റെ ചിഹ്നം
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ക്കും പുതിയ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. മമത ബാനര്‍ജി വിഭാഗത്തിന് 'മമത ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരും ഫുട്ബോള്‍ താരം ചിഹ്നവും അനുവദിച്ചു. അരൂപ് റോയ് നേതൃത്വം നല്കുന്ന വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരും കവര്‍ ചിഹ്നവുമാണ് അനുവദിച്ചത്. അന്തിമ തീരുമാനം വരുന്നതുവരെ ഈ ക്രമീകരണം തുടരും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ യഥാര്‍ഥ പേരും 'പൂവും പുല്ലും' ചിഹ്നവും ഉപയോഗിക്കുന്നതില്‍ നിന്ന് മമത ബാനര്‍ജിയുടെയും അരൂപ് റോയിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങളെ സെപ്റ്റംബര്‍ 17ന് കമ്മീഷന് വിലക്കിയിരുന്നു. ഒക്ടോബര്‍ ആറിന് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇരുവിഭാഗങ്ങളും തങ്ങളുടേതായ പുതിയ പേരുകളും സ്വതന്ത്ര ചിഹ്നങ്ങളും തിരഞ്ഞെടുക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചിരുന്നു.
വായനക്കാർക്കായി / Recommended for You

















പ്രവാസി ഭൂവുടമകളുടെ ഉപയോഗശൂന്യമായ ഭൂമി ഇനി വരുമാനമാര്‍ഗ്ഗമാക്കാം
വിമാനം റദ്ദാക്കി ; തിരുവനന്തപുരത്ത് യാത്രക്കാരുടെ പ്രതിഷേധം
തൃശ്ശൂർ പൂരം 2026: റെക്കോർഡ് ജനപ്പങ്കാളിത്തം
അടുത്ത മാസം കൊച്ചിയിൽ പുതിയ മെട്രോ ലൈൻ ഉദ്ഘാടനം
കേരള വെള്ളപ്പൊക്കം: ദുരിതബാധിത ജില്ലകളിൽ ഗവൺമെന്റ് ദ്രുത സഹായം