തെഹ്റാന്: പാകിസ്താന് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ തെഹ്റാനിലെത്തി. ഇറാന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനാണ് സന്ദര്‍ശനം. മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുകയും ഇറാനും അമേരിക്കയും തമ്മിലുള്ള തര്‍ക്കം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നയതന്ത്ര ഇടപെടലുകളില്‍ പാകിസ്താന്റെ പങ്ക് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
ഇറാനും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇപ്പോള്‍ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാ മേഖലകളിലും ബന്ധം ദിനംപ്രതി കൂടുതല്‍ വിപുലീകരിക്കാന്‍ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്നും മുനീര്‍ എത്തുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗായി പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ മധ്യസ്ഥന്റെ പങ്ക് ഏറ്റെടുക്കാന്‍ പാകിസ്താന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് മുനീറിന്റെ തെഹ്റാന് സന്ദര്‍ശനം. നേരത്തെയും വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള ആശയവിനിമയത്തിന് ഇസ്ലാമാബാദ് സഹായം നല്‍കിയിരുന്നു. ജൂണില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇടക്കാല ധാരണയിലെത്താനുള്ള ശ്രമങ്ങളിലും പാകിസ്താന് ഇടപെട്ടിരുന്നു. എന്നാല്‍ പിന്നീട് ആ നീക്കം പരാജയപ്പെട്ടു.
വായനക്കാർക്കായി / Recommended for You














-20260119112235.webp)





മദ്യനയം: പൊതുജനാഭിപ്രായം തേടണം
കെഎല്‍സിഡബ്ല്യുഎ വരാപ്പുഴ അതിരൂപത ഭാരവാഹികള്‍ ചുമതലയേറ്റു
മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഹൂസ്റ്റൺ ക്നാനായ ദൈവാലയത്തിൽ പ്രൗഢഗംഭീര സ്വീകരണം