തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിക്ക് കൈമാറാനുള്ള നീക്കത്തിൽ കേരള സർക്കാരിനെ അറിയിച്ചില്ലെന്ന വിവാദത്തിനിടെ ഔദ്യോഗിക വിശദീകരണവുമായി അദാനി ഗ്രൂപ്പ്. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ഉൾപ്പെടെയുള്ള എല്ലാ നിയമപരവും ഭരണപരവുമായ അനുമതികൾ ലഭിച്ച ശേഷമേ ഓഹരി കൈമാറ്റ നടപടികൾ പൂർത്തിയാക്കുകയുള്ളുവെന്ന് കമ്പനി അറിയിച്ചു.
ഒ അശ്വനി ഗുപ്തയാണ് വിശദീകരണം നൽകിയത്. നിലവിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഘടനയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സെബിയെ അറിയിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ലെന്ന ആരോപണവും കമ്പനി തള്ളി. ലിസ്റ്റഡ് കമ്പനികൾ പാലക്കേണ്ട സെബി ചട്ടങ്ങൾ അനുസരിച്ചാണ് ആദ്യം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ വിവരം അറിയിച്ചതെന്നും, അതിന് പിന്നാലെ തന്നെ സംസ്ഥാന സർക്കാരിനെയും ഔദ്യോഗികമായി വിവരം ധരിപ്പിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാർക്കായി / Recommended for You



















തൃശ്ശൂർ പൂരം 2026: റെക്കോർഡ് ജനപ്പങ്കാളിത്തം
അടുത്ത മാസം കൊച്ചിയിൽ പുതിയ മെട്രോ ലൈൻ ഉദ്ഘാടനം
കേരള വെള്ളപ്പൊക്കം: ദുരിതബാധിത ജില്ലകളിൽ ഗവൺമെന്റ് ദ്രുത സഹായം
മാസപ്പടി കേസ്; വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവുണ്ടെന്ന് ഇഡി, റിയാസിനും പങ്കെന്ന് കണ്ടെത്തല്‍
കനേഡിയന്‍ സഞ്ചാരികള്‍ക്ക് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാന്‍ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു