ന്യൂഡൽഹി: എയർ ഇന്ത്യയെ ലോകോത്തര വിമാനക്കമ്പനിയാക്കി മാറ്റാനുള്ള ശ്രമത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി. വിമാനക്കമ്പനിയുടെ പുനരുജ്ജീവനം അഞ്ച് മുതൽ പത്ത് വർഷം വരെ നീളുന്ന ദീർഘകാല പ്രക്രിയയാണെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ ഫലം പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.
2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ നിയന്ത്രണം തിരിച്ചെടുത്തതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ദീർഘകാല സമയപരിധി അദ്ദേഹം വ്യക്തമാക്കുന്നത്. വിമാനങ്ങളുടെ നവീകരണം, ജീവനക്കാരുടെ പരിശീലനം, സേവന നിലവാരം ഉയർത്തൽ, സർവീസ് ശൃംഖല വികസിപ്പിക്കൽ, പഴയ സംവിധാനങ്ങൾ മാറ്റിപ്പണിയൽ എന്നിവയ്ക്ക് വർഷങ്ങൾ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
2025-26 സാമ്പത്തിക വർഷം ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യയ്ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി. പാകിസ്താൻ വ്യോമപാത അടച്ചത്, പശ്ചിമേഷ്യയിലെ സംഘർഷം, ഇന്ധനവില വർധന, വിമാനങ്ങളുടെ വിതരണം വൈകിയത്, എഐ 171 വിമാനാപകടം എന്നിവ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
വായനക്കാർക്കായി / Recommended for You














-20260119112235.webp)





വാൻകൂവറിൽ കത്തോലിക്ക യുവജന കോൺഫറൻസ് ആയിരങ്ങളെ ആകർഷിച്ചു
ഗുരുവായൂരിൽ വച്ച് വിവാഹം നടത്താനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്... വധൂ വരന്മാർ മാറിപ്പോകരുത്! ഞായറാഴ്ച നടക്കാനിരിക്കുന്നത് റെക്കോർഡ് വിവാഹങ്ങൾ