ന്യൂഡല്‍ഹി: നീറ്റ്- യു ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ 13 പ്രതികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐ ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി ബി ഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പേപ്പര്‍ ചോര്‍ച്ച കേസുകള്‍ പരിഗണിക്കുന്നതിന് രൂപീകരിച്ച പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയുടെ മുമ്പാകെ ബുധനാഴ്ച കുറ്റപത്രം ഹാജരാക്കും.
ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം-1988, പൊതുപരീക്ഷകള്‍ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) നിയമം-2024 എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചതിന് മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാർക്കായി / Recommended for You















-20260119112235.webp)





ദക്ഷിണ ഇന്ത്യക്ക് പ്രധാനമന്ത്രി പുതിയ ഇൻഫ്രാ പദ്ധതി അനാവരണം ചെയ്തു
2026 Q1-ൽ ഇന്ത്യ GDP വളർച്ച 7.5% ആയി
സിപിഎമ്മില്‍ മിനുക്കുപണി; തിരുത്തലുകൾ പതിവുപോലെ താഴേത്തട്ടിൽ, പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക്, തോമസ് ഐസക്കിനേയും ടി.പി രാമകൃഷ്ണനെയും ഒഴിവാക്കി, എംവി ഗോവിന്ദന് ശാസന
പസഫിക് സമുദ്രത്തില്‍ വന്‍ സ്വര്‍ണ- വെള്ളി നിക്ഷേപം കണ്ടെത്തി ചൈന
പിണറായി വിജയൻ പൊക്കിക്കൊണ്ടു നടന്ന വെള്ളാപ്പള്ളിയെ ഇപ്പോൾ സിപിഎമ്മിന് വേണ്ട; വർഗീയവാദി പരാമർശം തുടരുമോ, അതോ പിണറായി വീണ്ടും സംരക്ഷണം ഒരുക്കുമോ?
പാക്കിസ്ഥാനിൽ ടിക്ടോക് താരം ഷംസോ ബിബി വെടിയേറ്റ് മരിച്ചു