ന്യൂഡൽഹി: പ്രതിഷേധവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ കോക്രോച്ച് ജനത പാർട്ടി (സിജെപി) രംഗത്ത്. ഉത്തരവ് സർക്കാരിന്റെ മുൻ ഉറപ്പുകൾക്ക് വിരുദ്ധമാണെന്നും പ്രതിഷേധക്കാരെ ലക്ഷ്യമിടാൻ ഇത് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പാർട്ടി ആരോപിച്ചു. സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വീണ്ടും സമരം ആരംഭിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് പാർട്ടി വക്താവ് സൗരവ് ദാസ് ആശങ്ക അറിയിച്ചത്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് രാജ്യത്ത് ആശങ്കയുണർത്തുന്നതാണെന്നും, പ്രത്യേകിച്ച് നിലവിലുള്ള എഫ്‌ഐആറുകളിൽ അന്വേഷണം തുടരാൻ സർക്കാരിന് അനുമതി നൽകുന്ന നാലാം നിർദേശം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ജൂലൈ 25ന് സർക്കാരുമായി നടത്തിയ ചർച്ചയിൽ പ്രതിഷേധക്കാർക്കെതിരായ എല്ലാ എഫ്‌ഐആറുകളും പിൻവലിക്കുമെന്നും സമരത്തിൽ പങ്കെടുത്ത ആരെയും നേരിട്ടോ പരോക്ഷമായോ ലക്ഷ്യമിടില്ലെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്ന് സിജെപി ചൂണ്ടിക്കാട്ടി. എന്നാൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുള്ള കേസുകളിൽ അന്വേഷണം തുടരാൻ അനുമതി നൽകുന്നതിനാൽ സർക്കാർ നൽകിയ ഉറപ്പിൽ നിന്ന് പിന്നോട്ടുപോകാനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും പാർട്ടി ആരോപിച്ചു.
വായനക്കാർക്കായി / Recommended for You














-20260119112235.webp)





ദക്ഷിണ ഇന്ത്യക്ക് പ്രധാനമന്ത്രി പുതിയ ഇൻഫ്രാ പദ്ധതി അനാവരണം ചെയ്തു
2026 Q1-ൽ ഇന്ത്യ GDP വളർച്ച 7.5% ആയി
സിപിഎമ്മില്‍ മിനുക്കുപണി; തിരുത്തലുകൾ പതിവുപോലെ താഴേത്തട്ടിൽ, പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക്, തോമസ് ഐസക്കിനേയും ടി.പി രാമകൃഷ്ണനെയും ഒഴിവാക്കി, എംവി ഗോവിന്ദന് ശാസന
പസഫിക് സമുദ്രത്തില്‍ വന്‍ സ്വര്‍ണ- വെള്ളി നിക്ഷേപം കണ്ടെത്തി ചൈന
പിണറായി വിജയൻ പൊക്കിക്കൊണ്ടു നടന്ന വെള്ളാപ്പള്ളിയെ ഇപ്പോൾ സിപിഎമ്മിന് വേണ്ട; വർഗീയവാദി പരാമർശം തുടരുമോ, അതോ പിണറായി വീണ്ടും സംരക്ഷണം ഒരുക്കുമോ?
പാക്കിസ്ഥാനിൽ ടിക്ടോക് താരം ഷംസോ ബിബി വെടിയേറ്റ് മരിച്ചു