ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരായ സമ്മർദം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന് പരസ്യ പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത് ഫിഫയിലെ പ്രതിസന്ധിക്ക് പുതിയ രാഷ്ട്രീയമാനം നൽകുന്നു. ഇൻഫാന്റിനോയെ മാറ്റാനുള്ള നീക്കം ഉണ്ടായാൽ അത് ഫിഫയുടെ ഭാഗത്തുനിന്നുള്ള 'വലിയ പിഴവായിരിക്കും'എന്ന ട്രംപിന്റെ മുന്നറിയിപ്പ് വെറും വ്യക്തിപരമായ പിന്തുണയായി കാണാനാകില്ല. 2026 ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിലൊന്നായ യുഎസിന്റെ രാഷ്ട്രീയ നിലപാടും ഇതിൽ പ്രതിഫലിക്കുന്നുണ്ട്.
ഫിഫയുടെ വാണിജ്യ വിഭാഗത്തിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ഇൻഫാന്റിനോയുടെ പദ്ധതിയാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ തുടക്കം. ഫിഫ ഫോർവേഡ് എന്റർപ്രൈസ് എന്ന കമ്പനി രൂപീകരിച്ച് അതിന്റെ ഏകദേശം 20 ശതമാനം സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനായിരുന്നു പദ്ധതി. എന്നാൽ ഫിഫയുടെ വരുമാനത്തിലും ലോകകപ്പിന്റെ വാണിജ്യ നിയന്ത്രണത്തിലും സ്വകാര്യ താൽപര്യങ്ങൾക്കുള്ള സ്വാധീനം വർധിക്കുമെന്ന ആശങ്കയാണ് വിവിധ കോൺഫെഡറേഷനുകൾ ഉയർത്തിയത്.
യുവേഫയാണ് ഏറ്റവും ശക്തമായ എതിർപ്പ് ഉയർത്തിയത്. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും കോൺകകാഫും ഫിഫയുടെ നടപടികളെ വിമർശിച്ചു. ഒടുവിൽ പദ്ധതി പിൻവലിക്കുകയും ഇൻഫാന്റിനോ മാപ്പ് പറയുകയും ചെയ്‌തെങ്കിലും എതിർപ്പ് പൂർണമായി അവസാനിച്ചിട്ടില്ല.
വായനക്കാർക്കായി / Recommended for You














-20260119112235.webp)





ഫൊക്കാന കണ്വെന്ഷന്, ഗിന്നസ് റെക്കോര്ഡുകള്ക്കിടയില് ഒരു 'ബാലാമണി' വിശേഷം