E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മുതിര്‍ന്ന നടന്‍ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മുതിര്‍ന്ന നടന്‍ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം.

Text size
Reading theme
മുതിര്‍ന്ന നടന്‍ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മുതിര്‍ന്ന നടന്‍ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. സെപ്റ്റംബര്‍ 22ന് ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം അനന്ത് നാഗിന് സമ്മാനിക്കും.

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര നിര്‍ണയ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്‍കുന്നതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ ശ്രദ്ധേയമായ സംഭാവനകളും തലമുറകളെ പ്രചോദിപ്പിച്ച സമ്പന്നമായ സിനിമാജീവിതവും പരിഗണിച്ചാണ് അനന്ത് നാഗിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തതെന്ന് പി ഐ ബി വ്യക്തമാക്കി.

അരനൂറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തില്‍ 300ലേറെ സിനിമകളില്‍ അനന്ത് നാഗ് അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലുമുള്‍പ്പെടെ നിരവധി സിനിമകളില്‍ വേഷമിട്ടു.

അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദനം അറിയിച്ചു. പതിറ്റാണ്ടുകളായി സ്വാഭാവികമായ അഭിനയശൈലി, വൈവിധ്യം, മികവ് എന്നിവയിലൂടെ ഇന്ത്യന്‍ സിനിമയില്‍, പ്രത്യേകിച്ച് കന്നഡ സിനിമയില്‍, അദ്ദേഹം ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും അപൂര്‍വമായ ആഴവും ആധികാരികതയും നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതായും മോഡി എക്‌സില്‍ കുറിച്ചു.

സ്വാഭാവികവും മിതത്വമുള്ളതുമായ അഭിനയശൈലിക്ക് പേരുകേട്ട അനന്ത് നാഗ് ഇന്ത്യന്‍ സമാന്തര സിനിമാ പ്രസ്ഥാനത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ശ്യാം ബെനഗലിനൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം 'അങ്കൂര്‍', 'നിശാന്ത്', 'മന്തന്‍' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി.

1973ല്‍ പുറത്തിറങ്ങിയ 'സങ്കല്‍പ'യിലൂടെയാണ് അനന്ത് നാഗ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമാന്തര സിനിമയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം 'ബയലു ദാരി' (1976), 'കന്നേശ്വര രാമ' (1977), 'ബെങ്കിയ ബാലെ' (1983), 'ഹെന്ത്തിഗെ ഹെല്‍ബേഡി' (1989), 'ഗണേശന മധുവെ' (1990), 'ഗൗരി ഗണേശ' (1991), 'മുംഗാരു മലേ' (2006), 'ഗോധി ബണ്ണ സാധാരണ മൈകട്ടു' (2016), 'രാജകുമാര' (2017), 'സര്‍ക്കാരി ഹി പ്ര ശാലെ, കാസര്‍ഗോഡ്' തുടങ്ങിയ വാണിജ്യവിജയം നേടിയ കന്നഡ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു.

2025ല്‍ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അനന്ത് നാഗിനെ രാജ്യം ആദരിച്ചിരുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore MoviesNext News →
Newsroom Choice

Editor Pick

Open Editor Pick