കാനഡയിൽ പുതുതായി എത്തുന്ന മലയാളി വിദ്യാർത്ഥികളെയും കുടിയേറ്റക്കാരെയും ലക്ഷ്യമിട്ട് നടക്കുന്നത് വ്യാപകമായി റെന്റൽ തട്ടിപ്പുകൾ. അപ്പാർട്ട്മെന്റുകളുടെയും ഫ്ളാറ്റുകളുടെയും വ്യാജ ഫോട്ടോകൾ കാണിച്ചും അഡ്വാൻസ് തുക വാങ്ങിയും തട്ടിപ്പുകൾ നിരവധി നടക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തിടെ മിസിസാഗയിലും ബ്രാംപ്ടണിലും ലക്ഷക്കണക്കിന് തട്ടിപ്പുകളാണ് നടന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് മിസിസാഗയിൽ നടത്തിയ തട്ടിപ്പിൽ കുറഞ്ഞത് എട്ട് പേരിൽ നിന്ന് 30,000 ഡോളർ തട്ടിയെടുത്തെന്നാണ് പീൽ റീജിയണൽ പോലീസ് പറയുന്നത്. 2025 ജനുവരി- ഫെബ്രുവരി മാസങ്ങളിലായിരുന്നു സംഭവം. സോഷ്യൽ മീഡിയ വഴി അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകുന്നതായി പരസ്യം നൽകുകയും താത്പര്യമുള്ളവരെ അപ്പാർട്ട്മെന്റ് കാണിക്കുകയും ചെയ്തു. അപ്പാർട്ട്മെന്റിൽ നിലവിൽ താമസിക്കുന്നവരെന്ന് അഭിനയിച്ചാണ് ആവശ്യക്കാരെ അപ്പാർട്ട്മെന്റ് കാണിച്ചത്. തുടർന്ന് ഓൺലൈനായി വാടക കരാറുകളിൽ ഒപ്പുവച്ച്, ഇ-ട്രാൻസ്ഫർ വഴി പണം വാങ്ങി. എന്നാൽ, അപ്പാർട്ട്മെന്റിൽ താമസിക്കാൻ ചെന്നപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞത്. യഥാർഥ ഉടമ അറിയാതെയായിരുന്നു അപ്പാർട്ട്മെന്റ് വാടകയ്ക്ക് കൈമാറിയതെന്ന് ഇരകൾ മനസിലാക്കിയപ്പോഴേക്കും തട്ടിപ്പുകാർ മുങ്ങി.
വാഗ്ദാനം ചെയ്ത താമസസൗകര്യം ലഭിക്കുകയോ നൽകിയ പണം തിരികെ ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇരകൾ വ്യക്തമാക്കി. ഷോർട്ട് ടേം റെന്റൽ പ്ലാറ്റ്ഫോം വഴി എടുത്ത അപ്പാർട്ട്മെന്റായിരുന്നു തട്ടിപ്പുകാർ ഉപയോഗിച്ചത്. സംഭവത്തിൽ ഇന്ത്യൻ വംശജരായ സാസ്‌കാച്ചുവാനിലെ സാസ്‌കാറ്റൂൺ സ്വദേശിയായ ജഷൻപ്രീത് സിദ്ധു (23), ബ്രിട്ടീഷ് കൊളംബിയയിലെ സറേ സ്വദേശിയായ പ്രിയാൻഷു ഗോയൽ (24) എന്നിവർക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എട്ടോളം പേരിൽ നിന്ന് 30,000 ഡോളർ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
വായനക്കാർക്കായി / Recommended for You














-20260119112235.webp)





കേരള പോലീസ് സ്വർണ്ണ കടത്ത് ശൃംഖലയ്ക്കെതിരെ നടപടി
ടൊറൊന്റോയിൽ മയക്കുമരുന്ന് ശൃംഖല അടിച്ചൊടിക്കി
ഒന്റാറിയോ പോലീസ് വൻ തട്ടിപ്പ് സംഘത്തെ തകർത്തു